ടൈൽസ് ജോലിക്കാരനാണ് പുഷ്പകുമാർ. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇരുചക്ര വാഹനത്തിലാണ് ഇയാൾ ഇറങ്ങിയത്. വാഹനം എടനീരിൽ വെച്ച നിലയിൽ കണ്ടെത്തിയിരുന്നു. കർണ്ണാടകയിലേക്ക് ജോലിക്കു പോയതാണെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. ചന്ദ്രഗിരി പാലത്തിന് മുകളിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടുന്നതായി ദൃക് സാക്ഷികൾ പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പരേതരായ വെങ്കിട്ടരമണ റാവുവിന്റെയും കമലയുടെയും മകനാണ്. മറ്റു സഹോദരങ്ങൾ: ഹരീഷ്, യമുന, പുഷ്പാവതി.
0 Comments